മാര്‍ ആലഞ്ചേരിയും മാര്‍ ക്രിസോസ്‌റ്റവും മധ്യസ്‌ഥചര്‍ച്ചക്ക്‌

 

കൊച്ചി: കോലഞ്ചേരിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരുവിഭാഗവുമായി മധ്യസ്‌ഥ ചര്‍ച്ചക്ക്‌ സര്‍ക്കാര്‍ രണ്ടു ക്രൈസ്‌തവ സഭാധ്യക്ഷരെ നിയോഗിച്ചു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം എന്നിവരെയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലപ്പെടുത്തിയത്‌. മധ്യസ്‌ഥ നീക്കങ്ങളുടെ ഭാഗമായി കാതോലിക്ക ബാവമാരുമായി ഫോണില്‍ സംസാരിച്ചു. മാര്‍ ആലഞ്ചേരി ചുമതലപ്പെടുത്തിയതനുസരിച്ച്‌ എറണാകുളം- അങ്കമാലി സഹായമെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ കഴിഞ്ഞദിവസം കോലഞ്ചേരിയിലെത്തി ശ്രേഷ്‌ഠ ബാവയുമായി സംസാരിച്ചിരുന്നു.

Be the first to comment on "മാര്‍ ആലഞ്ചേരിയും മാര്‍ ക്രിസോസ്‌റ്റവും മധ്യസ്‌ഥചര്‍ച്ചക്ക്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.